2010, ജൂലൈ 26, തിങ്കളാഴ്‌ച

നഗ്നനായത് സഖാവ് വി എസ്സോ അതോ....

പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന പലരും ചേര്‍ന്ന് വിവാദമാക്കി തീര്‍ക്കുകയാണ് ഇപ്പോള്‍. ഒരു സമുദായത്തെ മുഴുവനും മുഖ്യമന്ത്രി അവഹേളിച്ചു എന്ന രീതിയിലാണ് പ്രതികരണങ്ങള്‍ പലതും. സി.പി.എം എന്ന രാഷ്ട്രീയ കക്ഷിയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ സംഘടനകള്‍ക്കും ഈ വിഷയത്തില്‍ ഒരേ അഭിപ്രായം തന്നെയാണ് ഉള്ളത് - മുസ്ലിം ലീഗിനും, കോണ്‍ഗ്രസ്സിനും ബി.ജെ.പി ക്കും എല്ലാം. സഖാവ് വിഎസ്, താങ്കളും നഗ്നനാണ്, മുഖ്യമന്ത്രി പറയാന്‍ പാടില്ലാത്തത്‌, കമ്യൂണിസ്റ്റുകാരന്റെ കാവി മനസ്സ്, വി എസ്, വിവരക്കേടിന് ഒരതിരുണ്ട്‌ ..... ഇങ്ങനെ ബ്ലോഗിലും നിരവധി പ്രതികരണങ്ങള്‍. വി. എസ്. പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിനെ പറ്റി; എന്നാല്‍ ആ പ്രസ്ഥാനത്തെ എതിര്‍ക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍പോലും അതിനെ വ്യാഖ്യാനിക്കുന്നത് വി.എസ്. ഒരു സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്നും.

വി.എസ്സിന്റെ പ്രസ്താവനയുടെ കാരണമായി ഒരു പ്രമുഖ ദിനപത്രം (ദേശാഭിമാനി അല്ല) ചൂണ്ടികാട്ടുന്നത് "ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്" എന്ന പേരിലുള്ള ഒരു പുസ്തകമാണ്. ഈ പുസ്തകത്തിന്റെ രചയിതാവ് കശ്മീരി ജിഹാദി പ്രസ്ഥാനത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ്സിലെ പ്രതിയും തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയുമായ സര്‍ഫ്രസ് നവാസ് ആണ്. ഈ പുസ്തകം പോലീസിനു ലഭിക്കുന്നത് ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥലത്ത് നടത്തിയ റെയിഡില്‍. എഴുപതോളം പേജുള്ള ഈ പുസ്തകം നിറയെ ജനാധിപത്യ വിരുദ്ധ പരാമര്‍ശമാണ്. ജനം തിരഞ്ഞെടുത്ത ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്‌ലാമിക രീതിയിലുള്ള ഭരണകൂടം സ്ഥാപിക്കണമെന്ന് പുസ്തകം ആഹ്വാനം ചെയ്യുന്നു. സാമ്പ്രദായിക കോടതികള്‍ക്ക് പകരം 'ദൈവത്തിന്റെ കോടതികള്‍' അഥവാ 'ദാറുല്‍ ഖദകള്‍' സംസ്ഥാനം മുഴുവനും സ്ഥാപിക്കണമെന്നും കുറ്റവാളികള്‍ക്ക് ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ വിധിക്കണമെന്നും പുസ്തകത്തിലുണ്ട്. പുസ്തകത്തിന്റെ കോപ്പികള്‍ എത്തിപ്പെടാനിടയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡ് നടക്കുകയാണ്. ഈ പുസ്തകത്തെക്കുറിച്ചും സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ബദല്‍ ഗവണ്‍മെന്റിനെക്കുറിച്ചും പോലീസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. സാധുക്കള്‍ക്ക് അരിയും വസ്ത്രവും നല്‍കുക, ഔദ്യോഗിക തലത്തില്‍പ്പോലുമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക, ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ദാറുല്‍ ഖദകളില്‍ പരിഹാരം കാണുക എന്നിങ്ങനെ സമാന്തര സര്‍ക്കാര്‍ സംവിധാനത്തിന് പോപ്പുലര്‍ഫ്രണ്ട് തുടക്കമിട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നു

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരം ഒരു സംഘടനയെക്കുറിച്ച് ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ ഗൌരവ പൂര്‍ണ്ണമായ വാക്കുകള്‍ തന്നെയാണ് സഖാവ് വി. എസ്. പറഞ്ഞത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുവാന്‍ നടക്കുന്ന പലരും അതിനു മതത്തിനെതിരായ സാക്ഷ്യപത്രം എന്ന ബഹുമതി ചാര്‍ത്തി നല്‍കുന്നു. മുസ്ലിങ്ങള്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അല്ല എന്ന് പറയുന്നവര്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടുകാരായ മുസ്ലിങ്ങളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുമ്പോള്‍ മുഴുവന്‍ മുസ്ലിങ്ങളെയും ആക്ഷേപിക്കുന്നു എന്ന തരത്തില്‍ പ്രതികരിക്കുന്നു.

നഗ്നനായത് സഖാവ് വി എസ്സോ അതോ....

2010, ജൂലൈ 6, ചൊവ്വാഴ്ച

ഭ്രാന്തനെ മുഹമ്മദ്‌ എന്ന് വിളിച്ചാല്‍....

മുഹമ്മദ്‌ നബി എന്ന പ്രവാചകന്‍ ഇസ്ലാം മതത്തിലെ ഏറ്റവും ബഹുമാന്യനായ മനുഷ്യന്‍ ആയതു ആ മനുഷ്യന്റെ പേര് "മുഹമ്മദ്‌" എന്ന് ആയതുകൊണ്ടാണോ അതോ ആ മനുഷ്യനിലൂടെ ഇസ്ലാമിന്റെ വേദഗ്രന്ഥമായ ഖുര്‍-ആന്‍ അവതരിപ്പിക്കപ്പെട്ടു എന്നതുകൊണ്ടാണോ എന്നു എനിക്ക് അറിയില്ല. മുഹമ്മദ്‌ എന്ന പേര് ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഉള്ള പേരാണ്. തങ്ങളുടെ പ്രവാചകനോടുള്ള സ്നേഹവും ബഹുമാനവും നിമിത്തം മതവിശ്വാസികള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ആ പേര് നല്‍കുന്നത്, എങ്കിലും "മുഹമ്മദ്‌" എന്ന പേര്‍ വഹിക്കുന്നവര്‍ എല്ലാം പൊതു സമൂഹത്തിനു മാതൃകയായി ജീവിക്കുന്നവര്‍ ആണോ? മുഹമ്മദ്‌ എന്നാല്‍ "നബി" എന്ന് മാത്രം ആണ് അര്‍ഥം എങ്കില്‍ ഇസ്ലാം മതവിശ്വാസികള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ആ നാമം നല്കുമായിരുന്നോ?

ഇന്ന് ലോകത്ത് മുഹമ്മദ്‌ എന്ന പേരുള്ള ഒരു കുറ്റവാളിയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും. എന്നാല്‍ മുഹമ്മദ്‌ എന്ന നാമം ഇസ്ലാം മതവിശ്വാസി അല്ലാത്ത ഒരാള്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഉപയോഗിച്ചാല്‍ അത് ഇസ്ലാം മതത്തെയും ആ മതത്തിന്റെ പ്രവാചകനെയും നിന്ദിക്കുവാന്‍ വേണ്ടി മാത്രം ആണു എന്ന നിഗമനത്തില്‍ എത്തിച്ചേരുന്ന ഒരു സമൂഹം ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നു വരുന്നു. അതിന്റെ ഉത്തമമായ ഉദാഹരണമാണ് തൊടുപുഴയിലെ ന്യൂമാന്‍ കോളേജില്‍ വിവാദം ആയ ചോദ്യപേപ്പര്‍ തയ്യാറാക്കിയ പ്രൊഫസര്‍ ജോസഫിന് നേരെയുണ്ടായ ആക്രമണം.

പ്രൊഫസ്സര്‍ ജോസഫ് തയ്യാറാക്കിയ ആ ചോദ്യ പേപ്പറില്‍ രണ്ടു ചോദ്യങ്ങളില്‍ മുഹമ്മദ്‌ എന്ന പേര് ഉപയോഗിചിട്ടുണ്ടായിരുന്നു. ഒന്നാമത്തെ ചോദ്യത്തിലും പതിനൊന്നാമത്തെ ചോദ്യത്തിലും. ഒന്നാമത്തെ ചോദ്യത്തില്‍ എന്‍.പി. മുഹമ്മദ്‌ എന്നും പതിനൊന്നാമത്തെ ചോദ്യത്തില്‍ മുഹമ്മദ്‌ എന്നും. ഇതില്‍ വിവാദം ആക്കപ്പെട്ട ചോദ്യം പതിനോന്നാമത്തെതായിരുന്നു. ആ ചോദ്യത്തില്‍ മുഹമ്മദ്‌, പടച്ചോന്‍ എന്നിവയ്ക്കൊപ്പം നായ എന്ന പ്രയോഗവും കൂടി കടന്നുവന്നു. ചോദ്യകര്‍ത്താവ് ക്രിസ്തുമത വിശ്വാസി, മുഹമ്മദ്‌ എന്നാല്‍ ഇസ്ലാം പ്രവാചകന്‍ (മുഹമ്മദ്‌ നബി എന്നു എഴുതിയാലേ പ്രവാചകന്‍ എന്നു അര്‍ത്ഥമുള്ളൂ എന്നായിരുന്നു എന്റെ ധാരണ), പടച്ചോന്‍ എന്നാല്‍ മുസ്ലിമിന്റെ ദൈവം. എല്ലാം ഒത്തുവന്നപ്പോള്‍ സംശയിക്കെണ്ടിവന്നില്ല, ഇത് മുസ്ലിങ്ങളെ അപമാനിക്കാനുള്ള ഗൂഡാലോചന തന്നെയാണ്. "രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും" എന്ന മട്ടില്‍ കുറെയധികം ആളുകള്‍ ഇത് ഏറ്റെടുത്തു. അതിന്റെ അലയൊലികള്‍ വിവിധ ബ്ലോഗുകളിലും ഉണ്ടായി.

എന്നാല്‍ ആരോപണ വിധേയനായ മനുഷ്യന് പറയാനുണ്ടായിരുന്നത് കേള്‍ക്കുവാന്‍ ആരും ഉണ്ടായില്ല. ആര്‍ക്കും അതിനു താല്‍പ്പര്യവും ഉണ്ടായില്ല. സ്വ്വന്തം തെറ്റിന്റെ ശിക്ഷ ആ മുനഷ്യന്‍ ഏറ്റുവാങ്ങി. ഒളിച്ചോട്ടം, മകന് പോലീസിന്റെ തൊഴി,തൊഴില്‍ നഷ്ട്ടം, ക്രിമിനല്‍ കേസ്, വധ ഭീഷണി, മാനസികപീഡനം അവസാനം പരസ്യമായി മാപ്പും പറഞ്ഞു .... ഉപ്പു തിന്നവന്‍ ആവോളം വെള്ളം കുടിച്ചു. എങ്കിലും ചിലര്‍ക്ക് അത് ബോധ്യമായില്ല, അവര്‍ തങ്ങളുടേതായ മാര്‍ഗത്തില്‍ ശിക്ഷ നടപ്പാക്കി. ഇപ്പോള്‍ ആ മനുഷ്യന്‍ ആശുപത്രിയില്‍...

എങ്കിലും ഇപ്പോഴും ചിലര്‍ ആ വിഷയത്തിനു വര്‍ഗ്ഗീയ പരിവേഷം നല്‍കുവാന്‍ ശ്രമിക്കുന്നു.. ആ ചോദ്യം ഏതോ ഒളിയജണ്ടയുടെ ഭാഗമായി എഴുതി ചേര്‍ത്തതാണ് എന്നതാണ് ഇപ്പോഴും പലരും പറഞ്ഞു കേള്‍ക്കുന്നത്. യഥാര്‍തത്തില്‍ ആ ചോദ്യം എങ്ങനെയുണ്ടായി... ആ ചോദ്യം വന്ന വഴിയെക്കുറിച്ചു ആ അദ്ധ്യാപകന്‍ പറഞ്ഞ വാക്കുകളെ സാധൂകരിക്കുന്നതു ഈ പുസ്തകമാണ്.

പുസ്തകത്തിന്റെ പേര് : തിരക്കഥകളുടെ രീതിശാസ്ത്രം / പുസ്തകത്തിന്റെ രചയിതാവ് : പി എം ബിനുലാല്‍ / പുസ്തകത്തിന്റെ പ്രസാധകര്‍ : ഭാഷാ ഇന്‍സ്റ്റിട്യൂട് / ചോദ്യമായി നല്‍കിയ ഭാഗം എടുത്തിരിക്കുന്നത് : 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന ലേഖനത്തില്‍ നിന്നും / ലേഖനത്തിന്റെ രചയിതാവ് : പി. ടി. കുഞ്ഞിമുഹമ്മദ്


ഒരു പക്ഷെ പി. ടി. കുഞ്ഞിമുഹമ്മദ് തന്നെയായിരിക്കുമോ ആ ചോദ്യത്തിലെ മുഹമ്മദ്‌...???? കാരണം ഈ ലേഖനത്തില്‍ പി. ടി. കുഞ്ഞിമുഹമ്മദ് പറയുന്നത് താന്‍ ദൈവവുമായി സംവദിക്കുന്നത് ആ ഭ്രാന്തന്റെ രീതിയില്‍ ആണു എന്നാണു.....

2010, ജൂലൈ 5, തിങ്കളാഴ്‌ച

തൊടുപുഴ - പതിനൊന്നാമത്തെ ചോദ്യത്തിനു ഉത്തരം കിട്ടി !!!

അങ്ങനെ പതിനൊന്നാമത്തെ ചോദ്യത്തിനു ഉത്തരം കിട്ടി !!!


ഉത്തരം കൃത്യം.. മൂന്നു കഷണം ... വലതു കൈ, ഇടതു കൈ, ഇടതു കാല്‍...


ഉപയോഗിച്ച ചിഹ്നങ്ങള്‍ ... കോടാലി, വാള്‍, തോട്ട, പടക്കം....